തിരിഞ്ഞുനോട്ടം ഭാഗം : മൂന്ന്
ചന്തപ്പായിയും ബുള്‍ബുള്‍ മിഠായിയും

നജീബ് ‍ചേന്ദമംഗല്ലൂര്‍
>> കേസ് വിസ്താരം
>> ഏലിയാമ്മാ റ്റീച്ചര...
>> മരണം വന്നു വിളിച്ച...
>> തിരിഞ്ഞുനോട്ടം
>> സ്മരണാഞ്ജലി
>> കുടമണി കെട്ടിയ ഗ്ര...
>> ഗ്രാമം എഴുതുകയാണ്‌
>> കണക്കുപറമ്പന്‍ കുന...
>> ചന്തപ്പായിയും ബുള്...
>> ഒതയമംഗലം പെരുമകള്‍
>> ഒരു രോഗി മരണം വായിക...

Chennamangallur Mukkam Road inauguration



ആയിരത്തി തോള്ളായിരത്തി അറുപത് എഴുപത് കാലഘട്ടം, ചേന്ദമംഗല്ലൂര്‍ അങ്ങാടിയുടെ രൂപവും ഭാവവും മനസ്സില്‍ ഗ്രഹാതുരത്വത്തിന്റെ തിരുശേഷിപ്പുകള്‍.

ഉണ്ണിമോയികാക്കയുടെ അന്‍സാരി ടീ ഷോപ്പ്, തൊട്ടടുത്തായി ചന്തപ്പായിയുടെ വൈദ്യശാല, ഇപ്പോള്‍ വി.കുഞ്ഞഹമ്മദാക്കയുടെ കൈവശമുള്ള കെട്ടിടം. അന്ന് ഉമ്മര്‍ഹാജിയുടെ കെട്ടിടമായിരുന്ന ഈ കെട്ടിടത്തിന് മുകളില്‍ നല്ല കാറ്റും വെളിച്ചവുമുള്ള ഒറ്റ മുറി. അവിടെ ഞങ്ങള്‍ക്ക് കൂടിയിരിക്കാന്‍ അല്‍-അമീന്‍ ബാല ജനസഖ്യം.നമ്പുതൊടി ആലിമാസ്ററും ഒ.അസിസും, വി.സുലൈമാനുമൊക്കെ അന്നതിന്റെ മുഖ്യസഹകാരികളായിരുന്നു.

മുതിര്‍ന്നവര്‍ക്കായി ചേന്ദമംഗല്ലൂരില്‍ ഏറെ കാലം നിലനിന്നിരുന്ന വൈ.എം.എ (യംഗ് മെന്‍ അസോസിയേഷന്‍), ഇപ്പേഴത്തെ പനങ്ങോടന്‍ ‍സ്റോഴ്സ് നില കൊളളുന്ന സ്ഥലത്തെ ഒറ്റ നില കെട്ടിടത്തില്‍- ഉടമസ്ഥന്‍ കൊയ്യപ്പുറത്ത് കുഞ്ഞഹമ്മാജി. അന്‍സാരി ടീ ഷാപ്പിന് മുമ്പിലായിരുന്നു കീരന്‍തൊടി അഹമ്മദ് കുട്ടികാക്കയുടെ പലചരക്ക കടയും തുണിഷാപ്പും. ഇടവഴിയോട് ചേര്‍ന്നുള്ള മുറിയില്‍ കുറെ കാലം സീട്ടിയാക്കയുടെ മിഠായി പീടിക ചില്ലലമാറയില്‍ കറുത്ത ഹലുവയും ഭരണികളില്‍ മൈസൂര്‍ പാക്കും, കടലമിഠായി, ലോസഞ്ചര്‍ മിഠായി .സ്കുള്‍ വിട്ടാല്‍ അവിടെ വന്ന് തിരക്ക്കൂട്ടും.

ചന്തപ്പായിയുടെ പീടികയിലും ഹലുവയും ബുല്‍ബുല്‍ മിഠായിയു മുണ്ടാവും. ചെറിയ ഒറ്റ തോര്‍ത്ത് മുണ്ടുടുത്ത് കോണകം പുറത്തേക്ക് നീണ്ടുനില്‍ക്കും..... എവറസ്റ് മമ്മദ്കുട്ടി ബീഡി തെരുപ്പുമായി പെട്ടി പീടികല്‍ കച്ചവടം. മഠത്തില്‍ കുഞ്ഞാലന്‍ കുട്ടി, എ.സി കുഞ്ഞാലികാക്ക, കറുത്തേടത്ത് അയമുട്ടിക്ക, ഇങ്ങിനെ പല പ്രമുഖരും അങ്ങാടിയില്‍. മലബാര്‍ മുഹമ്മദ് കാക്കയുടെ ചായപ്പീടിക. ടൈലര്‍മാര്‍ അബൂബക്കര്‍ കാക്ക, കോപ്പുണി, അരിക്കോട്കാരന്‍ മുഹമ്മദ്, അബ്ദു പിന്നീട് വന്ന ജോസ്, ചാലക്കല്‍ മജീദ്, ഹാമിദലി, സലാമുട്ടി.

ഇന്ന് അങ്ങാടിയിലെ കെട്ടിടങ്ങള്‍ പലതും പുതുതായി മാറ്റി പണിതു. രാമന്‍സ് ബാക്കറി നില്‍ക്കുന്ന കുഞ്ഞവറാന്‍ ഹാജിയുടെ കെട്ടിടം. സി.എം.ആര്‍ സൌണ്ട്സിന്റെ കൊയ്യപ്പുറത്തുക്കാരുടെ കെട്ടിടം, ഇതുമാത്രമാണ് ഉടമസ്ഥര്‍ മാറിയെങ്കിലും പഴയരൂപത്തില്‍ നില നില്‍ക്കുന്നത്. ഇപ്പേഴത്തെ ദാനയുടെ സ്ഥാനത്തായിരുന്നു ഞങ്ങളുടെ ആകര്‍ഷണ കേന്ദ്രമായിരുന്ന ആലിക്കുട്ടികാക്ക (തയ്യില്‍തൊടിക) യുടെ സൈക്കിള്‍ഷോപ്പും ചായക്കടയും. അവിടെ പുറത്തേക്ക് തള്ളിനില്‍ക്കുന്ന തുറന്ന ഭാഗത്ത് കാലിച്ചായയും കുടിച്ച് വെടി പറഞ്ഞിരിക്കുന്ന നാട്ടു കാരണവന്മാര്‍. കെ.പിയാക്കയുടെ സ്ഥിരം ആസ്ഥാനം. പിന്നെ എ.എം.സി ചെറിയമ്മദാക്ക,അബ്ബാസാക്ക തുടങ്ങിയവരും.

പലരുടെയും കയ്യില്‍ പാള വിശറിയു മുണ്ടാവും ആലിക്കുട്ടികാക്കയുടെ ഷാപ്പ് നിറയെ സൈക്കിള്‍ പാര്‍ട്ട്സുകള്‍ നിറഞ്ഞിരിക്കും ആലികുട്ടികാക്കയുടെ മകന്‍ വഹാബ് ബാപ്പയെ സഹായിക്കാന്‍ പീടികയലുണ്ടാവും. വിട്ടില്‍ നിന്ന് നെയ്യപ്പം കുട്ടയിലാക്കി തലയില്‍ വെച്ച് ഇടവഴിയിലൂടെ വരുന്നത് ഞാന്‍ കാത്തിരിക്കും. നെയ്യപ്പത്തിന്റെ വക്ക് അടര്‍ത്തി കൂട്ടുകാരനായ എനിക്ക് തരും. ചിലപ്പേള്‍ പീടിക അടച്ചു പോകുമ്പോള്‍ വാഴക്കുലയുടെ അറ്റത്ത് ചാക്ക്നൂല്‍ കെട്ടി ജനലിന്റെ പുറത്തേക്കിടും. ചാക്ക്നൂല്‍ പിടിച്ച് വലിച്ച് കുല ജനാലയോടടുപ്പിച്ച് പഴം ഇരിഞ്ഞു എനിക്കു തരും.

ആലിക്കുട്ടികാക്കയുടെ തടിച്ച മീശയും വെളുത്ത കുറ്റിതാടിയും തലയില്‍ കെട്ടും ചുവന്ന കണ്ണും കണ്ടാല്‍ പേടിയാവും. എപ്പോഴും ഷൂ ധരിക്കുമായിരുന്നു. വളരെ കുറച്ചെ സംസാരിക്കുമായിരുന്നുള്ളു. സൈക്കിള്‍ പീടികയിലെ വലിയ ഘടികാരത്തിലൂടെ മധുരിക്കുന്ന സമയങ്ങള്‍കടന്നു പോയിട്ടുണ്ട്. സൈക്കിള്‍ വാടകക്കെടുത്ത് അഞ്ചു മിനിറ്റ് വൈകിയാല്‍ പിന്നെ വാടക കൂടിയതു തന്നെ. ഒരാള്‍ സൈകിള്‍ വാടകക്കെടുത്താല്‍ അഞ്ചു പിള്ളേര്‍ ഒപ്പമുണ്ടാകും, ഒരു റൌണ്ട് എനിക്കും എന്ന് കേണപേക്ഷിച്ചു കൊണ്ട്. മനസ്സില്‍ നിന്നും മാഴ്ഞു പേവാത്ത ഗ്രാമത്തിന്റെ മുഖ്യകഥാ പാത്രമായിരുന്നു ആലുട്ട്യാക്ക.

അതുപേലെ ഗ്രാമം നിറഞു നിന്ന ചുണ്ടു വെന്ന് വിളിച്ചിരുന്ന അബ്ദുല്ല മറ്റൊരു കഥാപാത്രം. ഗ്രാമത്തിന്റെ പഴയ ഖാളി സഗീര്‍ മൌലവിക്ക് ഒരു തുണിഷാപ്പും ഉണ്ടായിരുന്നു കാരണവന്മാര്‍ അവിടെ ഇരുന്ന് നാടിന്റെ പൊതു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. മത കാര്യങ്ങളില്‍ ഒരു വിചിന്തനം നടത്തി കൊണ്ടിരുന്ന ആളായിരുന്നു സഗീര്‍ മൌലവി. കുട്ടികളോടും വലിയവരോടും ഒരേ പേലെ പെരുമാറിയിരുന്നു. ഞാന്‍ പലപ്പേഴും നാടിന്റെ പഴയകാല കഥകള്‍ കേട്ടത് അദ്ദേഹത്തില്‍ നിന്നാണ്.

ഗ്രാമവാസികള്‍ തേങ്ങ,അടക്ക,കുരുമുളക് എന്നീ കൃഷിയുല്പന്നങ്ങള്‍ വില്‍ക്കാന്‍ ആശ്രയിക്കുന്നത് മുക്കം ചന്തയെയാണ്. ഞായറാഴ്ച മുക്കത്തേക്ക് തലയില്‍ ചാക്ക് കെട്ടുമായി നടനന്നു പേകുന്നവര്‍. തിരിച്ച് വരുമ്പേള്‍ ചന്തയില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍. ഒരിക്കല്‍ മുക്കം ചന്തയില്‍ ആദ്യമായി കോല്‍ ഐസ് വന്നപ്പേള്‍ നമ്മുടെ നാട്ടിലെ ഒരാള്‍ക്ക് കൌതുകമായി. നാല്‌ ഐസ് കുട്ടികള്‍ക്ക് വേണ്ടി തേക്കിലയില്‍ പെതിഞ്ഞ്, മറ്റു സാധനങ്ങളോടൊപ്പം സഞ്ചിയില്‍ വെച്ചു അദ്ദേഹം വീട്ടിലേക്ക് വെച്ചു പിടിച്ചു ‍. ഐസ് വില്‍ക്കുന്നവനും പറഞ്ഞു, വേഗം പോയ്ക്കോ.
ആള്‍ വീട്ടിലെത്തി കുട്ടികളെ വിളിച്ചു വരുത്തി പറഞ്ഞു ‘മക്കളെ നിങ്ങള്‍‍ക്ക് ഇന്ന് ഒരു കോളുണ്ട് '. തേക്കില പൊതി മെല്ലെ അഴിച്ചപ്പേള്‍ നാലു കോലുകള്‍ മാത്രം. മിഴിച്ചു നില്‍ക്കുന്ന കാക്കയോട് കെട്ട്യോള്‍ ചോദിച്ചു ഇതാപ്പം കോള് !
“ഞമ്മളെ ആ പഹയന്‍ വടി പിടിപ്പിച്ചെടി”
ആ വടിപിടിച്ചയാള്‍ ഇപ്പോള്‍ ഈ ഗ്രാമത്തില്‍ ജീവിച്ചിരിക്കുന്നില്ല. പഴയ ആ ആഴ്ച ചന്ത ഗ്രാമീണരുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. ഗ്രാമീണ സംസ്കാരത്തിന്റെ ഒരു നേര്‍കാഴ്ചയും. ഇന്ന് വിപണി സംസ്കാരത്തിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റും, മാളുകളും പഴയ പാരമ്പര്യത്തിന്റെ നന്മയുടെ അടിവേരുകള്‍ പേലും ഇളക്കി മറിക്കുന്നു. പഴയതെല്ലാം ഒരു സ്വപ്നം മാത്രം. വിപണിലേക്കുള്ള തിരക്ക് പിടിച്ച ഓട്ടത്തില്‍ ട്രാഫിക്ക് ജാമില്‍ അകപ്പെട്ട് വീര്‍പ്പു മുട്ടുന്ന പഴയ ജീവിതങ്ങള്‍.
ചേന്ദമംഗല്ലൂര്‍ ഗ്രാമവും ഈ ട്രാഫിക്ക് ജാമില്‍ അകപ്പെട്ടിരിക്കുന്നു. ചേന്ദമംഗല്ലൂരങ്ങാടിയിലെ വിശേഷങ്ങള്‍ പലതുമുണ്ട് ഉരിയാടാന്‍. നിറയെ ഹ്യുമര്‍ സെന്‍‍സുള്ള ഗ്രാമീണര്‍, അവരുടെ ചൊല്ലുകള്‍ ഇന്നും ഇവിടെ നമ്മുടെ സംസാരങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നു.
"ആലിയാക്ക അരീകോട്ട് പോയ പോലെ ", "ആരാപ്പു പൂള നട്ട പോലെ", "അബദ്ദുല്ലക്ക പട്ടിയെ പിടിച്ച പോലെ" അങ്ങിനെ എത്ര പോലെകള്‍.
ആ പഴയ രസികന്മാരില്‍ ഒരാളാണല്ലോ കുഞ്ഞയമ്മതാക്ക “ഞാനെങ്ങെട്ടോ നോക്ക്യോട്ടെ യ്യ് എങ്ങോട്ടാ നോക്കേയിന്”??
ഉത്തരം കേട്ടു അന്തം വിട്ടു മറുപടി പറയാന്‍ കഴിയാതെ നില്‍ക്കുന്ന ചോദ്യകര്‍ത്താവ്!!!.
ഈ പഴയ അങ്ങാടി ഇപ്പോള്‍ ഒരു പാട് കഥകള്‍ മറച്ചുവെച്ചിരിക്കുന്നു. അയവിറക്കാന്‍ ഏറെ മധുരമുള്ള ഓര്‍മകള്‍

തിരിഞ്ഞുനോട്ടം അവസാനിക്കുന്നില്ല


നിങ്ങളുടെ അഭിപ്രായങ്ങള്‍

1. kunais Says ...
Immerakante kammarukatta- onakaleen edayi, yapariyude kanchirakuru,chembanaka kousatha...
2010-05-30 05:49:33


2. Abdusathar Says ...
Najeebka Kalakki

Thirinhu nottam thudaratte


Kunais, I think vyapari, chembanaka etc.. were not there in cmr angadi when najeebaka was young.

2010-05-30 23:05:12
Email : apasathar@gmail.com

3. K T Hashim Says ...
പുതിയ ബസ് റൂട്ട് ഉദ്ഘാടനം ചെയ്യുന്ന ഫോട്ടോ കലക്കി.. മേലെടന്‍, പുകത്തി, നറുക്കുകാരന്‍, പോതംപുരത് മോഹമ്മദാക, ഉസ്സന്കുട്ടികാക, കെ ടീ ഹസ്സന്‍, ഏറക്കോടന്‍, കൊയ്യ്പ്പുറത്തു അയമു, കുഞ്ഞഹമാതാക്ക , പട്ടിക്കാടന്‍, പോതനംപുരത് അബ്ദുള്ള, എവറസ്റ്റ് പോക്കുട്ടി കാക, ചാലക്കള്‍ കുഞ്ഞാക്ക എന്നിവരെ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞു. അതിലുള്ള കുട്ടികള്‍ ആരൊക്കെയെന്നു അറിയുന്നത് രസകരമായിരിക്കും.
2010-05-31 00:31:36
Email : plaintruth2@gmail.com

4. Ameen Chettianthodi Says ...
I would like to use this space to extend my greetings to Mr.Najeebka, who is the one and only “CMR’s Vaikkam Mohammed Basheer”.
I like the way of story telling, which you are always using in your all articles/histories. Every individual can understand your language.
I have a humble request; still your memories are revolving in CMR, We are looking some interesting histories of other places like West CMR, Pulparamba, and East CMR. I thing you have an adequate amount of collections from these places. (Please come out from CMR and Kanakkum paramba)
My heartfelt wishes for all your future articles.

2010-05-31 04:17:38
Email : ameencmr@gmail.com

5. Dubai Says ...
A Relevent Matter....From A.R article.

ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകള് തൊട്ട് പരിസര പ്രദേശങ്ങളില് നിന്ന് വ്യത്യസ്തമായി അന്ധവിശ്വാസങ്ങളില് നിന്നും അനാചാരങ്ങളില് നിന്നും മുക്തി നേടാന് ആരംഭിച്ച ഗ്രാമമാണ് ചേന്ദമംഗല്ലൂര്. പെണ്മക്കള്ക്ക് കൈയെഴുത്തു ഹറാമാണെന്ന് വിശ്വസിച്ച പിതാമഹന്മാര് ഈ നാട്ടില് ഉണ്ടായിരുന്നില്ല. അറബി-മലയാളത്തിനപ്പുറത്തും ഭാഷയും വിദ്യയുമുണ്ടെന്ന് 1926ല് മഹല്ല് കമ്മിറ്റി വക കെട്ടിടത്തില് മലബാര് ഡിസ്ട്രിക്റ്റ് ബോര്ഡിന്റെ കീഴില് സര്ക്കാര് സ്കൂള് സ്ഥാപിക്കുക വഴി ചേന്ദമംഗല്ലൂരിലെ മാപ്പിളമാര് സമകാലികര്ക്ക് കാണിച്ചുകൊടുത്തു. പക്ഷേ, അഞ്ചാം ക്ളാസില് അവസാനിച്ച ഗവണ്മെന്റ് മാപ്പിള എലിമണ്ടറി സ്കൂള്പഠനം പൂര്ത്തിയാക്കിയശേഷം ദരിദ്രരായ കര്ഷകത്തൊഴിലാളികളുടെയും ബീഡിത്തൊഴിലാളികളുടെയും കുടുംബങ്ങള്ക്ക് ദൂരദിക്കുകളിലേക്ക് മക്കളെ അയച്ചു പഠിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനേ വയ്യായിരുന്നു. അപൂര്വം സാഹസികര് സൌത്ത് കൊടിയത്തൂരിലെ എ.എം.യു.പി, മാവൂരിലെ യു.പി. സ്കൂളുകളിലേക്ക് കുട്ടികളെ തുടര്പഠനത്തിനയച്ചത് വേറിട്ട അനുഭവമായിരുന്നു. അല്ലാത്തവരൊക്കെയും പിതാക്കളുടെ വഴിക്ക് കൂലിപ്പണിയെടുത്ത് കുടുംബം പോറ്റാന് പോയി. പട്ടിണി സമ്മാനിച്ച കുടല്പുണ്ണും ക്ഷയരോഗവും അവരുടെ ആയുര്ദൈര്ഘ്യം കുറച്ചത് സ്വാഭാവികം.
സര്ക്കാര് വനങ്ങളിലെ മരം മുറിച്ചുനീക്കാന് സ്വകാര്യ വ്യക്തികള്ക്ക് കരാര് കൊടുത്തു തുടങ്ങിയതോടെയാണ് ചേന്ദമംഗല്ലൂരടങ്ങുന്ന മലയോര ഗ്രാമങ്ങളില് തൊഴിലിന്റെ മാറിയ കവാടം തുറക്കുന്നത്. മരംമുറിയും ട്രക്കിലെ കയറ്റിറക്കും കൂപ്പ് മേസ്ത്രിപ്പണിയും അരിവെയ്പും തെരപ്പം കുത്തുമൊക്കെയായി കുറേപേര് ഉപജീവനത്തിന് പുതിയ മേച്ചില്പുറങ്ങള് കണ്ടെത്തി. അപ്പോഴും സ്കൂള്കുട്ടികളുടെ തുടര്പഠനം സമസ്യയായിത്തന്നെ അവശേഷിച്ചു. അന്നേരമാണ് അമ്പതുകളുടെ തുടക്കത്തില് ഗ്രാമത്തില് നവജാഗരണത്തിന്റെ സന്ദേശവുമായി കടന്നുവന്ന ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസരംഗത്ത് നൂതന പരീക്ഷണത്തിന്റെ തിരികൊളുത്തുന്നത്്. സ്കൂള് അഞ്ചാം ക്ളാസ് പൂര്ത്തിയാക്കിയ തലമുറകള്ക്ക് ഒരേസമയം മതവിഷയങ്ങളും ലൌകിക വിജ്ഞാനീയങ്ങളും ഉള്ക്കൊള്ളുന്ന നവീന പാഠ്യപദ്ധതിയെ കുറിച്ചാണ് കെ.സി. അബ്ദുല്ല മൌലവിയും കൂട്ടുകാരും ആലോചിച്ചത്.1952 ഫെബ്രുവരിയില് അല് മദ്റസത്തുല് ഇസ്ലാമിയ്യ സ്ഥാപിതമായതോടെ പുതിയ പരീക്ഷണവും യാഥാര്ഥ്യമായി. വെറും അഞ്ച് വര്ഷത്തിനകം അറബി മലയാളത്തിനു പകരം അറബി ഭാഷയും ഒപ്പം ഇംഗ്ളീഷും ഉറുദുവും മലയാളവും ഗണിതശാസ്ത്രവും സാമൂഹിക ശാസ്ത്രവും സാമാന്യമായി അഭ്യസിച്ച, വിശുദ്ധ ഖുര്ആന്റെ ആശയം ആദ്യാവസാനം പഠിച്ച ഒരു പുതിയ തലമുറ പാഠ്യേതര വിഷയങ്ങളിലെ പ്രാവീണ്യം കൂടി നേടി പുറത്തുവന്നപ്പോള് അത് കേരളത്തിനാകെ മാതൃകയായി. 1956ലെ പ്രഥമ കമ്യൂണിസ്റ്റ് സര്ക്കാര് അതേവരെ തിരുവിതാംകൂറില് ഒതുങ്ങി നിന്ന അറബിക് മുന്ഷി പരീക്ഷ- ലോവറും ഹയറും- മലബാറിലേക്ക് കൂടി വ്യാപിപ്പിച്ചത് പ്രാഥമികമായെങ്കിലും അറബി പഠിച്ചവരുടെ മുമ്പാകെ സര്ക്കാര്, എയ്ഡഡ് സ്കൂളുകളിലെ അധ്യാപന രംഗം തുറന്നുകൊടുത്തു. അല് മദ്റസത്തുല് ഇസ്ലാമിയ്യയുടെ സന്തതികളില് പലരും ആ വഴിക്ക് പോയി. അങ്ങനെ സര്ക്കാര് ശമ്പളം മേടിക്കുന്ന അറബി അധ്യാപകരുടെ ആസ്ഥാനമായി ചേന്ദമംഗല്ലൂര് മാറി.
ഇന്ത്യയുടെ മുസ്ലിം വൈജ്ഞാനിക നവജാഗരണത്തില് അഭിമാനപൂര്വം അടയാളപ്പെടുത്തപ്പെട്ട ഗ്രാമമാണിന്ന് ചേന്ദമംഗല്ലൂര്. പോയകാലത്ത് മാത്രമല്ല വര്ത്തമാന കാലത്തും ഈ നാട്ടിലെ യുവാക്കള് മറ്റുള്ളവര്ക്ക് മാതൃകയാണ്. അവരുടെ സദാചാരബദ്ധമായ ജീവിതവും സാമൂഹിക പ്രതിബദ്ധതയും മാറിനിന്ന് വീക്ഷിക്കുന്നവര്ക്കേ പൂര്ണാര്ഥത്തില് വിലയിരുത്താനാവൂ. അവരില് അധ്യാപകരും ഭിഷഗ്വരന്മാരും സാങ്കേതിക വിദഗ്ധരും ബിസിനസുകാരും വ്യാപാരികളും കലാകാരന്മാരും പത്രപ്രവര്ത്തകരും മറ്റു പലരും ഉണ്ട്. എന്നാല് കൊലപാതകികളും കലാപകാരികളും ഇല്ല. മനസ്സില് നിന്ന് അസൂയയും പകയും വൈരാഗ്യവും തൂത്തുമാറ്റാന് സാധിച്ചിട്ടില്ലാത്ത ഏതാനും നിര്ഭാഗ്യവാന്മാര് നാട്ടിലുണ്ടാവാം. കണ്ണേറിന് അങ്ങനെയും വേണ്ടേ ചിലര്? കാലം അവരെയും നേര്വഴിക്ക് നയിക്കുകയില്ലെന്ന് എങ്ങനെ ഉറപ്പിക്കാം?
കാലം അതിശീഘ്രം കുതിക്കുകയാണ്. മിന്നുന്നതെല്ലാം പൊന്നല്ല. വികസനവും പുരോഗതിയും അപ്പടി സ്വീകാര്യമല്ല. പൈശാചിക സംസ്കാരത്തിന്റെ അധിനിവേശം കടന്നുവരുന്ന വഴി തിരിച്ചറിയപ്പെടാതെ പോവരുത്. മദ്യവും മയക്കുമരുന്നും ചൂതും ബേനുഡും പെണ്വാണിഭവും, അലസതയും ഭീരുത്വവും സുഖലോലുപതയും ഒരു തലമുറയെയും ഉയര്ത്തിയിട്ടില്ല, തകര്ത്തിട്ടേ ഉള്ളൂ. പണം വേണ്ടതാണ്, പക്ഷേ, ആവശ്യത്തിന് മാത്രം. സമ്പാദനം അഭികാമ്യമാണ്. എന്നാല്, അത് ജ്വരവും ഭ്രാന്തുമായി ഭീകരരൂപം പ്രാപിക്കരുത്. ദാരിദ്യ്ര പരീക്ഷണത്തില് ഒട്ടൊക്കെ വിജയിച്ച ചേന്ദമംഗല്ലൂര് സമ്പത്തിന്റെ പരീക്ഷണത്തില് അടിതെറ്റിയാല് കാത്തിരിക്കുന്നത് മോചനമില്ലാത്ത പതനം തന്നെയാവും.

2010-05-31 08:19:11


6. asarikandi mujeeb Says ...
najeebka,regards for introduction of silly matters than going to deep thoughts which no body understand. its a good qualily,appeciate...............pls continue
2010-05-31 23:33:02
Email : asarkandimr@sabic.com

7. Ameen Chettianthodi Says ...
Dear Mr. Dubai,
Following are my comments against that article which you posted in this site. Sorry for that comments, but am also a chennamangallurian, I want to share my feelings with my CMR brothers. In my point of view, the following comments are still happening in CMR. If anybody feels these are not happening in CMR, please stop thinking about my comments, and forget it.

“എന്നാല് കൊലപാതകികളും കലാപകാരികളും ഇല്ല. മനസ്സില് നിന്ന് അസൂയയും പകയും വൈരാഗ്യവും തൂത്തുമാറ്റാന് സാധിച്ചിട്ടില്ലാത്ത ഏതാനും നിര്ഭാഗ്യവാന്മാര് നാട്ടിലുണ്ടാവാം.” (kolapathathinekkalum kalapathekalum valuthannu asooyayum pakayum vairagyavum. asooyayil ninnum pakayil ninnum vairagyathil ninnum okeyannu kolapathakavum kalappavum okey undavunnath. Unluckily, Innu nammude nattilullath athannu, asooyayum pakayum vairagyavum matum. matullavare angeekarikanulla madi. oruthan nannavunnath mattoruthanu kandoodatha avastha- feudal community- ellavarum alla, ennal kurachadhikam perum angineyannu)
കണ്ണേറിന് അങ്ങനെയും വേണ്ടേ ചിലര്? കാലം അവരെയും നേര്വഴിക്ക് നയിക്കുകയില്ലെന്ന് എങ്ങനെ ഉറപ്പിക്കാം?
nervayikku nayikkendavar onnu nervayikku nadannal mattullavarum nervayikayikkolum

2010-06-01 03:21:39
Email : ameencmr@gmail.com

8. hennamangallurian Says ...
Dear Hashim, Please read one of your comments in other page same web "ചുരുക്കിപ്പറഞ്ഞാല്‍ മിക്ക കാര്യങ്ങളിലെയും ശരിയും തെറ്റുമൊക്കെ ആപെക്ഷികങ്ങളാണ്..എന്റെ ശരി മറ്റുള്ളവര്‍ക് തെറ്റ്.. മറ്റുള്ളവന്റെ തെറ്റ് എനിക്ക് ശരി"

You writen above "പട്ടിക്കാടന്‍", form our said we are saying this not goode word

2010-06-01 06:57:06


9. Dubai Says ...

Ameen'te Comment "Prasakthamanu". Unfortunately Have some people Like this in our Cmr.It would be can say like this.......ദാരിദ്യ്ര പരീക്ഷണത്തില് ഒട്ടൊക്കെ വിജയിച്ച ചേന്ദമംഗല്ലൂര് സമ്പത്തിന്റെ പരീക്ഷണത്തില് അടിതെറ്റിയാല് കാത്തിരിക്കുന്നത് മോചനമില്ലാത്ത പതനം തന്നെയാവും.

2010-06-01 08:15:37


10. K T Hashim Says ...
Chennamangalloorian...
To be frank, upto this moment I thought it is a house name only. Before sending the comment I confirmed the name from our Jabbarty..May be he did not feel that I am going to write that anywhere..May Allah forgive me..
I strongly suggest that the comments in cmronweb must be edited by those who maintain this before it is being published..

2010-06-01 14:01:27


11. TeamCmrOnweb Says ...
കമന്റുകള്‍ എഡിറ്റു ചെയ്യാന്‍ ബുദ്ധിമുട്ടാണ്‌. സ്വന്തം പേരില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ വെബ് ടീം അങ്ങേ അറ്റം ബഹുമാനിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ അതില്‍ മാറ്റം വരുത്താന്‍ എഴുത്തുകാരന്റെ അനുമതി ആവശ്യം ഉണ്ട്. ആര്‍കെങ്കിലും തങ്ങളുടെ കമന്റ് ഡിലീറ്റ് ചെയ്യണമെന്നുണ്ടെങ്കില്‍ , ഓരോ കമറ്റുകള്‍ക്ക് ശേഷം ലഭിക്കുന്ന നോട്ടിഫികേഷന്‍ മെയിലിന്‌ മറുപടി അയച്ചാല്‍ മതി.

ഇവിടെ, ഒരു പ്രയോഗം അനാവശ്യമാണെന്ന് തോന്നുനെങ്കില്‍ അഡ്മിനിസ്റ്റ്രേറ്ററെ അരിയിച്ചാല്‍ തീര്‍ച്ചയായും നടപടി സ്വീകരിക്കും


2010-06-02 01:36:33
Email : info@cmronweb.com

12. mahir Says ...
മക്കളെ നിങ്ങള്‍‍ക്ക് ഇന്ന് ഒരു കോളുണ്ട് '. തേക്കില പൊതി മെല്ലെ അഴിച്ചപ്പേള്‍ നാലു കോലുകള്‍ മാത്രം. മിഴിച്ചു നില്‍ക്കുന്ന കാക്കയോട് കെട്ട്യോള്‍ ചോദിച്ചു ഇതാപ്പം കോള് !
“ഞമ്മളെ ആ പഹയന്‍ വടി പിടിപ്പിച്ചെടി” - :-

Great Najeebka... Continue......

2010-06-08 08:46:30
Email : mahircmr@gmail.com

13. well wisher Says ...
ചേന്ദമംഗല്ലൂര് സമ്പത്തിന്റെ പരീക്ഷണത്തില് അടിതെറ്റിയാല് കാത്തിരിക്കുന്നത് മോചനമില്ലാത്ത പതനം തന്നെയാവും.

2010-06-14 07:20:56


14. well wisher Says ...
"ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകള് തൊട്ട് പരിസര പ്രദേശങ്ങളില് നിന്ന് വ്യത്യസ്തമായി അന്ധവിശ്വാസങ്ങളില് നിന്നും അനാചാരങ്ങളില് നിന്നും മുക്തി നേടാന് ആരംഭിച്ച ഗ്രാമമാണ് ചേന്ദമംഗല്ലൂര്"
---------

"കണ്ണേറിന് അങ്ങനെയും വേണ്ടേ ചിലര്? കാലം അവരെയും നേര്വഴിക്ക് നയിക്കുകയില്ലെന്ന് എങ്ങനെ ഉറപ്പിക്കാം?"

AR and web team beliving "കണ്ണേറു"?

2010-06-15 01:26:08


15. FAISUL HAQUE Says ...
SAMBATHIGA BADRATHAYIL ABHIMAANAM KOLLUNNAVAR SOOKSHIKKUKA SAHOTHARAN MAARE SAMBATHIL NAAM AHANGARICHAAL NAMUKK ORUKAALATHUM UYARAAN PATTAATHA REETHIYIL RABB AASAMBATH THIRICHUPIDIKKUM [ITHALLAAM PAREEKSHANAMAANU ATHUNAAM MARAKKATHIRIKKUKA ]THANNATHALLAAM THIRICHEDUKKAAN KAZHIVULLAVANANU PADACHA THAMBURAAN [ALLAAHU KAATHURAKSHIKKUMAARAAKATTE] AAMEEN

2010-09-15 08:13:49




Fatal error: Call to a member function display_user() on a non-object in /home/cmronweb/public_html/lib/class.comments.php on line 354